Total Pageviews

Saturday, November 28, 2009

കാട്ടാളന്‍

എന്തിനുപേക്ഷിച്ചീ
നളിനമുഖിയേ നീ,

നിന്മടിത്തട്ടിലു-
റങ്ങിക്കിടക്കവേ,

ഉരഗങ്ങളിഴയുന്ന
ഘോരവനത്തില്‍,

മൃഗങ്ങളിരതേടു-
മന്ധകാരത്തില്‍.

ഒരുതത്വശാസ്‌ത്‌റവും
നിതീകരിയ്‌ക്കില്ല,

നളനല്ല, കാട്ടാള
നരജന്മം നീ.

Friday, November 27, 2009

മൃത്യു

എരിഞ്ഞെരിഞ്ഞമരുന്നിതാ സൂര്യന്‍,
ചാരമായൊരുകാറ്റില്‍ പാറിപ്പോകും.

താമരപ്പൂവിനുമാശ്വസിയ്‌ക്കാം,
സൂര്യതാപവുമൊഴിഞ്ഞുപോകും.

വരുമിനി ജന്മങ്ങളെങ്കില്‍പ്പോലും,
നിഴലായിപ്പോലൂമീ സൂര്യനില്ല.